2008, നവംബർ 15, ശനിയാഴ്‌ച

ആ തണുത്തു വിറച്ച വെളുപ്പങ്കാലത്ത്...
.lzA - I

ഡോക്ടര്‍മാര്‍ മന്ത്രവാദികള്‍ക്ക് സമാനരോ? പോടിയനവര്‍കള്‍ക്ക് കൊടിയ സന്ദേഹം. അദ്ദേഹത്തിന്റെ ചിന്ത ഈവഴിക്ക് പോകുന്നു.: മന്ത്രവാദികള്‍ തപസ്സനുഷ്ടിച്ചും, യാഗങ്ങള്‍ നടത്തിയും കൂടുതല്‍ കൂടുതല്‍ ശക്തരാകുന്നു. പൊടി മാന്ത്രികവിദ്യകളും, പൊടിക്കൈകളുംവശമുണ്ടെങ്കില്‍, കൂടോത്രം, മയക്ക്, മുതലായ ലോക്കല്‍ വിദ്യകള്‍ പയറ്റി ജീവിച്ചുപോകാവുന്നതേയുള്ളൂവെങ്കിലും, ഇവര്‍ കഷ്ടപ്പെട്ട്, ഭുദ്ധിമുട്ടി ശക്തികള്‍ നേടി എടുത്ത് പുലികളാകുന്നതായാണ് കേള്‍വിപ്പെട്ടിട്ടുള്ളത്. ഡോക്ടര്‍മാരും ഇതുകണക്ക് തന്നേ, ശക്തിനെടാതെ അടങ്ങിഇരിക്കില്ല. ഏറ്റവും ചെറിയ ഡിഗ്രിയാണുള്ളതെങ്കില്‍പ്പോലും ദിവസം ആയിരം രൂപയില്ക്കുറയാത്ത ഒരു തുക എളുപ്പം സമ്പാതിക്കാന്‍ കഴിയും എന്നിരിക്കെ, ഇവര്‍ അതെല്ലാം ത്യജിച്ച് പഠനയജ്ഞത്തില്‍ മുഴുകുന്നതായാണ് കണ്ടുവരുന്നത്.
അപ്രകാരമുള്ള ഒരു മഹായജ്ഞത്തിന്റെ മുന്നോടിയായുള്ള അഗ്നിപരീക്ഷക്കായാണ്
ഡോക്ടര്‍സാബ് തലസ്ഥാനനഗരിയിലെത്തിയിരിക്കുന്നത്. പൊടിയന്‍ ഡോക്ടര്‍സാബിന്റെ കസിനായിട്ടുവരും. പരീക്ഷണമെല്ലാം പരീക്ഷിച്ചശേഷം ����ദ്ദേഹം പോടിയനാരുടെ പക്കല്‍ എത്തിച്ചേരുകയും, അവിടെ അദ്ധേഹത്തിനു യഥാവിധ സ്വീകരണം ലഭിക്കുകയും ചെയ്തു.
{പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വിട്ടിരിക്കുന്നു. പോടിയനവര്‍കള്‍ അപ്ഗ്രേഡായി, പുതിയ വേര്‍ഷന്‍ ഇറങ്ങിയിരിക്കുന്നു. "പൊടിയന്‍ ദില്ലിവാല" എന്നത്രേ പുതിയ സ്വരൂപത്തിന്റെ നാമധേയം, പഴയതിന്റെ "പൊടിയന്‍ ചെന്നൈക്കാറന്‍" എന്നായിരുന്നു. പുതിയത് കുറച്ചൂടെ മെലിഞ്ഞു, നിറം കുറഞ്ഞാണ് എങ്കിലും, സ്വന്തം കളരിയില്‍ എത്തിയാലെന്നതുപോലെ പെര്‍ഫോര്‍മന്‍സ് വര്‍ധിച്ചിരിക്കുന്നു എന്നെത്രേ നിരീക്ഷകര്‍ വിലയിരുത്തുന്നത്. പഠിക്കുന്നകാലത്ത് ഏറ്റവുമധികം വെള്ളം കുടിപ്പിചിരുന്ന ഹിന്ദി ഭാഷ ഇന്നദ്ദേഹത്തിന് പച്ചവെള്ളമാണ്. ഇതാണെത്രേ പഠിക്കാന്‍ വെണ്ടി പഠിക്കുന്നതും, ജീവിക്കാന്‍ വേണ്ടി പഠിക്കുന്നതും തമ്മിലുള്ള വത്യാസം.}
അങ്ങനെ പൊടിയന്റെ പക്കല്‍ എത്തിച്ചേര്‍ന്ന ഡോക്ടര്‍സാബ് അന്നവിടെ തങ്ങുകയാണുണ്ടായത്. അതിന്റെ പിറ്റേദിവസം, രണ്ടുപേരും കൂടെ പുസ്തകകമ്പോളത്തിലേക്കിറങ്ങുകയും, ഡോക്ടര്‍സാബ് ഒരുചുമട് , മെഡിക്കല്‍ പുസ്തകങ്ങള്‍ വാങ്ങുകയും ചെയ്തു. പുസ്തകങ്ങള്‍ക്ക്, മഹാനഗരത്തില്‍, വിലകുറവാണ് എന്ന വസ്തുതയെ ശരിക്കും മുതലാക്കിയെ അദ്ദേഹം തിരിച്ചുപോകാറുള്ളൂ. അങ്ങനെ പുസ്തകകെട്ടുകളുംതാങ്ങിപ്പിടിച്ചുകൊണ്ട് അവര്‍ ബസ്സുപിടിച്ചു. അങ്ങ് നൊയ്ഡയിലുള്ള ബന്ധുഗൃഹമാണ് ലക്ഷ്യം. അന്നവിടെ തമ്പടിക്കാനുള്ള ക്ഷണം ലഭിച്ചിരിക്കുന്നു.
ബസ്സിറങ്ങി പത്തുമിനുട്ട് നടന്നാല്‍ ലക്ഷ്യത്തിലെത്തിച്ചേരാമെങ്കിലും, ചുവടിന്റെ കനം നിമിത്തം സൈക്കിള്‍റിക്ഷ പിടിച്ചു അവര്‍. രണ്ടുപേര്‍ക്ക് കേറാവുന്ന സൈക്കിള്‍റിക്ഷ. ഈ റിക്ഷ മഹാനഗരവാസികളുടെ ആരോഗ്യത്തിനു ഹാനികരമായിഭവിച്ചിരിക്കുന്നു. ഇവ കാരണം നഗരവാസികള്‍ നടത്തം എന്ന പ്രക്രിയ പാടെ ഉപേക്ഷിച്ചിരിക്കുന്നു. അതെന്തൊക്കെ ആയാലും ഒരുവിഭാഗം ജനങ്ങള്‍ റിക്ഷചവിട്ടി ജീവിച്ചുപോകുന്നു.
വിവാദപരമായ റിക്ഷ ചവുട്ടുന്നത് ഒരു മെലിഞ്ഞുണങ്ങിയ മദ്യവയ്സ്ക്കനാണ്. ഡോക്ടദ്ദേഹം സാരഥിയെ ദയാപരമായി നോക്കുന്നുണ്ട്. അദ്ദേഹം വിശാലഹൃദയനാണ്, ദയ കൂടിക്കൂടി വന്നു ഒരുപക്ഷെ സാരഥിയെ ഇരുത്തി ഡോക്ടര്‍സാബ് സൈക്കിള്‍ ചലിപ്പിച്ചെന്നുവരും, പൊടിയന്‍ ചിന്തിച്ചു. അതിന് തടയിടാന്‍ പോടിയനാര്‍ തുരു തുരെ സംസാരിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധ സാരഥിയില്നിന്നും മാറ്റി. അവസാനം ലക്ഷ്യത്തിലെത്തിച്ചേര്‍ന്നു. പൊടിയന്‍ ഒരു നൂറിന്റെ നോട്ടു പുറത്തെടുത്തു. നോക്കുമ്പോള്‍ സാബിന്റെ കൈയ്യില്‍ അമ്പതിന്റെ നൊട്ട് . "ഓഹോ...അപ്പൊ ഡോക്ടരദ്ദേഹത്തിനും നോട്ട് ചില്ലറയാക്കാനുണ്ടല്ലേ” എന്ന് കരുതി തന്റെ നൂറ് പോക്കറ്റിലേക്കിട്ടു പൊടിയന്‍. എന്നാല്‍ സങ്ങതികളുടെ കിടപ്പുവശം അങ്ങനോന്നുമല്ലായിരുന്നു.
ഡോക്ടരവര്‍കള്‍ അമ്പതിന്റെ നോട്ടെടുത്ത് വണ്ടിക്കാരന് നിവേദിച്ചു.
വണ്ടിക്കാരന്‍: " ചില്ലറയില്ല "
ഡോക്ടരവര്‍കള്‍ : " മുഴുവന്‍ എടുത്തോളൂ "
വണ്ടിക്കാരനേക്കാള്‍ അധികം ഞെട്ടിയത് പോടിയനാണ്. അദ്ദേഹത്തിന്റെ മസ്തിഷ്ക്കത്തില്‍ മിന്നല്‍ വേഗത്തില്‍ ഒരു കണക്കുകുട്ടല്‍ നടന്നു. അത് ഇപ്രകാരം ആകുന്നു.
{1 സവാരി = 50 രു‌പ
ദിവസം 10 മണിക്കൂര്‍ പണി = 12 സവാരി
ദിവസം വരുമാനം = 12 * 50 = 600 രു‌പ
മാസം വരുമാനം = 600 * 30 = 18000 രു‌പ}.
പൊടിയന്‍ മാന്ത്രികനയ്മാറി. വായുവില്നിന്നെന്നപോലെ, ഒരു ഇരുപതിന്റെ നൊട്ട് അദ്ധേഹത്തിന്റെ കൈയ്യില്‍ പ്രത്യക്ഷപ്പെട്ടു. നൊടിയിട കൊണ്ട് ആ ഇരുപതിന്റെ നോട്ട് വണ്ടിക്കാരന്റെ കൈയ്യിലും അമ്പതിന്റെ നോട്ട് പൊടിയന്റെ കൈയ്യിലുമായ് മാറുന്ന പ്രതിഭാസമാണവിടെ പിന്നെ സംഭവിച്ചത്. വണ്ടിക്കാരന് കാര്യമായൊന്നും ചിന്തിക്കാനുള്ള സാവകാശം കിട്ടിയില്ല. 15 രൂപ കിട്ടുന്ന സ്ഥാനത്ത് 20 രൂപ കിട്ടിയതില്‍ സന്തോഷിച്ച് അങ്ങേരുടന്‍ സ്ഥലം വിട്ടു.
പോടിയനാര്‍ നോട്ട് ഡോക്ടര്‍സാബിനു കൊടുത്തുകൊണ്ട് പറഞ്ഞു "ഈ മാതിരി ചതി ഇനി ചെയരുത്".
ഡോക്ടര്‍: "ഏത് മാതിരി ചതി?"
പൊടിയന്‍: "ഐ.ടി. കമ്പനികള്‍ ചെയ്യുന്ന മാതിരി, ചുമ്മാ ബോണസ്, ഇങ്ക്രിമെന്റ് കൊടുക്കുന്ന കണക്കുള്ള ചതി"
ഡോക്ടറദ്ദേഹം ചിരിച്ചു.

3 അഭിപ്രായങ്ങൾ:

ശ്രീനാഥ്‌ | അഹം പറഞ്ഞു...

IT യെ തൊട്ടുകളിച്ചാല്‍ അക്കളി തീക്കളി സൂക്ഷിച്ചോ... (ചോരത്തിളപ്പ്‌ കൊണ്ട്‌ പറഞ്ഞതല്ലാ പൊടിയാ. ഞാനൊന്ന് തൊട്ടു നോക്കി, കൈ പൊള്ളി ഇരിക്കുവാ.)

Unknown പറഞ്ഞു...

enne kurichum avam kathakal...podiyanetta...

Unknown പറഞ്ഞു...

enne kurichum avam kathakal...podiyanetta...